നിരവധി മലയാള സിനിമകളിലും സീരിയലുകളിലും ഹാസ്യതാരമായി അഭിനയിച്ച മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയുടെ ഭാഗമാവുന്നു. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ് ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത്. അതേസമയം നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു നിൽക്കവേയാണ് മോളി കണ്ണമാലിയെ തേടി ഈ അവസരമെത്തുന്നത്.
ടുമോറോ’ എന്ന് പേരിട്ടിരിക്കുന്ന ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രമാണിത്. ചിത്രത്തില്‍ രാജ്യാന്തര താരങ്ങളായിരിക്കും അഭിനയിക്കുക. ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ വച്ച് ഇന്നലെ രാവിലെ നടന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ചിത്രീകരണം ഉദ്ഘാടനം ചെയ്തത്. സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു പൂജയിലെ മുഖ്യാതിഥി.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാര്‍ സ്വിച്ചോണ്‍ കർമ്മം നിര്‍വ്വഹിച്ചു. സെൻസർ ബോർഡ് അംഗവും എഴുത്തുകാരിയുമായ ഗിരിജ സേതുനാഥ് ഭദ്രദീപ പ്രകാശനവും നടത്തി. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയ മറ്റ് താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ആദം കെ അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാര്ത്ഥന്, കാതറിന്, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോംഗ് എന്നിവരാണ് മേക്കപ്പ് നിർവഹിക്കുന്നത്. അനീറ്റയാണ് വസ്ത്രാലങ്കാരം. സംഗീതം മൈക്കിള്‍ മാത്സണ്‍. കലാ സംവിധാനം നിർവഹിക്കുന്നത് ലിന്സണ് റാഫേലാണ്. എഡിറ്റിംഗ് നീല്‍ റേഡ് ഔട്ട്, സൗണ്ട് ഡിസൈനര്‍ ടി ലാസര്‍. പി ആർ ഒ മഞ്ജു ഗോപിനാഥ്.