ഐസ്വാൾ: സംസ്ഥാനം വിടാൻ മുൻകാല വിഘടനവാദ സംഘടന ആഹ്വാനം ചെയ്തതിന് പിന്നാലെ മിസ്സോറാമിലെ മെയ്തെയ് സമുദായക്കാർക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനമായ ഐസ്വാളിലെ മെയ്തികൾക്കാണ് സർക്കാർ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ (പമ്ര) എന്ന സംഘടനയാണ് കഴിഞ്ഞ ദിവസം മിസ്സോറാമിലെ മെയ്തികളോട് സംസ്ഥാനം വിട്ടു പോകാൻ ആവശ്യപ്പെട്ടത്. മണിപ്പൂരിലുണ്ടായ വംശീയ കലാപത്തിൽ കുകി ഗോത്രവിഭാഗം സ്ത്രീകൾക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് മിസ്സോറാമിലെ ഗോത്രവിഭാഗക്കാർ സംസ്ഥാനത്തെ മെയ്തികൾക്ക് നേരെ തിരിഞ്ഞത്.
മിസോ നാഷണൽ ഫ്രണ്ടിന്റെ നേതൃത്വത്തിൽ മിസ്സോറാം സംസ്ഥാന രൂപീകരണത്തിനായി സായുധകലാപം നടത്തിയവർ പിൻക്കാലത്ത് രൂപീകരിച്ച സംഘടനയാണ് PAMRA. പീസ് അക്കോർഡ് MNF റിട്ടേണീസ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പൂർണരൂപം. 1986 ൽ കേന്ദ്രസർക്കാരുമായി സമാധാന ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ആയുധങ്ങൾ ഉപേക്ഷിച്ചവരാണ് ഈ സംഘടനയിലെ അംഗങ്ങൾ.
സ്വന്തം സുരക്ഷ മുൻനിർത്തി മിസ്സോറാമിലെ മെയ്തികൾ സംസ്ഥാനം വിട്ടു പോകണമെന്നണ് ഇന്നലെ പുറത്തു വിട്ട വാർത്താക്കുറിപ്പിലൂടെ PAMRA ആവശ്യപ്പെടുന്നത്. എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം അവർക്കാണ്. മണിപ്പൂരിലെ ഇതര ഗോത്രവിഭാഗക്കാരോട് മെയ്തികൾ കാണിക്കുന്നത് എന്താണെന്ന് ലോകത്തിന് അറിയാം. സഹോദര ഗോത്രങ്ങളോട് മെയ്തികൾ കാണിച്ച ക്രൂരത മിസ്സോറാം ജനതയെ വല്ലാതെ നോവിച്ചെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
പമ്രയുടെ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെ മിസ്സോറാം മുഖ്യമന്ത്രിയുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായും മിസ്സോറാം സർക്കാർ ചർച്ച നടത്തി. ഇതിനു പിന്നാലെയാണ് മെയ്തിയികൾക്ക് സർക്കാർ സംരക്ഷണം ഏർപ്പെടുത്തിയത്.
ജൂലൈ 19 ന് രണ്ട് കുകി സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത് പീഡിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പി.എം.ആർ.എയുടെ പ്രസ്താവന പുറത്തു വന്നത്. മണിപ്പൂരിലെ കാങ്കോപി ജില്ലയിൽ മെയ് നാലിനാണ് ഈ സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി ഒരു ജനക്കൂട്ടം നെൽവയലിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങൾ.
മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനം മെയ്തി വിഭാഗക്കാർ ആണെന്നാണ് കണക്കുകൾ. മണിപ്പൂരിന് പുറത്ത് മിസ്സോറാം, ത്രിപുര, അസം, നാഗാലാൻഡ്, മേഘാലായ എന്നീ സംസ്ഥാനങ്ങളിലും മെയ്തി വിഭാഗക്കാരുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മ്യാൻമാറിലും ബംഗ്ലാദേശിലും മെയ്തികളുണ്ട്. മെയ്തികളെ പോലെ കുംകി വിഭാഗക്കാരും പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ട്.
ജൂലൈ 19 ന് രണ്ട് കുകി സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത് പീഡിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പി.എം.ആർ.എയുടെ പ്രസ്താവന പുറത്തു വന്നത്. മണിപ്പൂരിലെ കാങ്കോപി ജില്ലയിൽ മെയ് നാലിനാണ് ഈ സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി ഒരു ജനക്കൂട്ടം നെൽവയലിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങൾ.
മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനം മെയ്തി വിഭാഗക്കാർ ആണെന്നാണ് കണക്കുകൾ. മണിപ്പൂരിന് പുറത്ത് മിസ്സോറാം, ത്രിപുര, അസം, നാഗാലാൻഡ്, മേഘാലായ എന്നീ സംസ്ഥാനങ്ങളിലും മെയ്തി വിഭാഗക്കാരുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മ്യാൻമാറിലും ബംഗ്ലാദേശിലും മെയ്തികളുണ്ട്. മെയ്തികളെ പോലെ കുംകി വിഭാഗക്കാരും പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ട്.