ഡൽഹി: മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ.
സൗജന്യ സർവീസ് നടത്തുമെന്ന വി.എച്ച്.പിയുടെ നിർദേശം അംഗീകരിക്കാൻ സ്കീം നിലവിൽ ഇല്ലെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് 20 ബസുകൾ വാടകയ്ക്കെടുത്ത് സൗജന്യമായി സർവീസ് നടത്താൻ അനുമതി തേടിയാണ് വി.എച്ച്.പി സുപ്രീം കോടതിയെ സമീപിച്ചത്.തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്.
97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നു.ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകൾ ഇല്ലെന്നും എന്ന വാദം തെറ്റാണ്.സർക്കാർ ഉത്തരവ് പ്രകാരമാണ് പ്രത്യേക ചാർജ്ജ് ഈടാക്കുന്നത്.സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.