ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്. ധനമന്ത്രി കെ എൻ ബാലഗോപാലിൽ ഉള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. ബാലഗോപാലിൽ ഗവർണ്ണർക്കെതിരെ നടത്തിയ പ്രസംഗമാണ് നടപടിക്ക് കാരണം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണ്ണറുടെ അടുത്ത നീക്കമെന്നാണ് സൂചന.
പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും പുറത്താക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഗവർണർ ഉയർത്തുന്നതെന്നും മുഖ്്യമന്ത്രി കൂട്ടിച്ചേർത്തു.ഗവർണറുടെ അടുത്ത നീക്കം എന്താകുമെന്നാണ് സംസ്ഥാനം ഉറ്റ് നോക്കുന്നത് .
ഒക്ടോബര്‍ 19ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് ഗവര്‍ണറുടെ കത്ത്.ഗവർണറുടെ പ്രതിച്ഛായയും ആ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതുമായ പരമാര്‍ശങ്ങൾ ധനമന്ത്രിയുടെ പ്രസംഗത്തിലുണ്ടെന്നാണ് വാദം. പ്രദേശികവാദം ആളികത്തിക്കുന്ന പരമാര്‍ശം നടത്തി.ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം മുഖ്യമന്ത്രി നിഷേധിച്ചു.