ഡൽഹി: ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി.താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ പ്രതിയുടെ മാനസിക നിലയ്ക്ക് പ്രശ്നമില്ലെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.സാക്ഷി വിസ്താരം പൂർത്തിയായ ശേഷം ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
വിചാരണ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.
ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു.കഴിഞ്ഞ വർഷം മെയ് 10-നാണ് ഡോക്ടർ വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.