ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഇസ്താംബൂള്‍- ഡല്‍ഹി വിമാനത്തിനുള്ളിൽ ഭക്ഷണം നല്‍കുന്നതിനെച്ചൊല്ലി യാത്രക്കാരനും എയര്‍ ഹോസ്റ്റസും തമ്മിൽ തർക്കത്തിലേർപ്പെട്ട വീഡിയോ വൈറലാവുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ട്വിറ്ററില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.
യാത്രക്കാരൻ ഒച്ചയെടുത്തതിനാൽ ക്രൂ മെമ്പര്‍ കരയുകയാണെന്ന് എയര്‍ ഹോസ്റ്റസ് പറയുന്നതാണ് വിഡിയോയുടെ തുടക്കം. അവരെ പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ എന്തിനാണ് അലറുന്നതെന്ന് ചോദിച്ച് യാത്രക്കാരന് എയര്‍ ഹോസ്റ്റസിനോട് തട്ടിക്കയറുന്നുമുണ്ട്. ഇതിന് മറുപടിയായി യാത്രക്കാരന്റെ വേലക്കാരിയല്ലെന്നും ഇന്‍ഡിഗോ കമ്പനിയുടെ ജീവനക്കാരിയാണെന്നും എയര്‍ ഹോസ്റ്റസ് പറയുന്നതായും വിഡിയോയിൽ കാണാം.
അതേസമയം യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ ട്വിറ്ററിലൂടെ ഒരു കൂട്ടം ആളുകള്‍ വിമര്‍ശിച്ചു. എന്നാൽ എയര്‍ ഹോസ്റ്റസ് അതിരു വിട്ടു എന്ന വിമര്‍ശനമാണ് മറ്റൊരു കൂട്ടം ആളുകള്‍ ഉന്നയിക്കുന്നത്. ജീവനക്കാരെ അപമാനിച്ചതിനാലാണ് എയര്‍ ഹോസ്റ്റസ് പ്രതികരിച്ചതെന്നും വിമാനത്തിലെ ജീവനക്കാരും മനുഷ്യരാണെന്നും ഇന്‍ഡിഗോ കമ്പനി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
As I had said earlier, crew are human too. It must have taken a lot to get her to breaking point. Over the years I have seen crew slapped and abused on board flights, called “servant” and worse. Hope she is fine despite the pressure she must be under. https://t.co/cSPI0jQBZl
— Sanjiv Kapoor (@TheSanjivKapoor) December 21, 2022