തിരുവനന്തപുരം: എം.ആർ. അജിത് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പി. വിജയനെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്പെൻഷൻ.
2023-ലായിരുന്നു അദ്ദേഹത്തിന്റെ സസ്പെൻഷൻ. പിന്നീടുള്ള അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയതോടെയാണ് അദ്ദേഹം സർവീസിൽ തിരിച്ചെത്തുന്നത്.
തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്ന് വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാറിന് കൈമാറി.